ന്യൂഡൽഹി: ഡൽഹിയിലെ റസ്റ്ററന്റിലുണ്ടായ വൻ തീപ്പിടിത്തത്തിൽ മരണസംഖ്യ ഉയരുന്നു.. 21 പേർ മരിച്ചതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. ഡൽഹി മാളവ്യ നഗറിലെ ‘ലെമൺ ഗ്രീൻ റസ്റ്ററന്റി’ലാണ് തീപ്പിടിത്തമുണ്ടായത്. അപകടത്തിൽ ഒട്ടേറെപേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ 8.50-ഓടെയാണ് ഒന്നിലേറെ നിലകളുള്ള ലെമൺ ഗ്രീൻ റസ്റ്ററന്റിൽ തീപ്പിടിത്തമുണ്ടായതെന്നാണ് വിവരം. അതേസമയം, 9.45-ഓടെയാണ് തീപ്പിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് ഡൽഹി ഫയർ സർവീസ് അധികൃതരും പറഞ്ഞു. വിവരമറിഞ്ഞയുടൻ നെഹ്റു പ്ലേസ് ഫയർ സ്റ്റേഷനിൽനിന്നുള്ള സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
പിന്നീട് ഫയർ സർവീസിന്റെ കൂടുതൽ യൂണിറ്റുകളും സ്ഥലത്തെത്തി.
മണിക്കൂറുകൾക്കുള്ളിൽ തീ പൂർണമായും നിയന്ത്രണവിധേയമാക്കി. തീപ്പിട ത്തത്തിൻെറ കാരണം വ്യക്തമല്ല.
റസ്റ്ററന്റിനകത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവരിൽ വിദേശികളും.
സിലണ്ടർ പൊട്ടിത്തെറിച്ചതായി ദൃസാക്ഷികൾ പറഞ്ഞു.
പരിക്കേറ്റനിലയിൽ കണ്ടെത്തിയ മറ്റുള്ളവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായും സ്ഥലത്ത് പരിശോധന തുടരുകയാണെന്നും ഫയർ സർവീസ് അധികൃതർ പറഞ്ഞു.
തീപിടിച്ചത് 5 നില കെട്ടിടത്തിനാണ് മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ അടിയന്തിര സഹായം അനുവധിച്ചു.


