തിരുവനന്തപുരം: ഇന്ത്യയില്‍ നങ്കൂരമിട്ടതിൽ ഇതുവരെ കണ്ട ഏറ്റവും വലിയ ചരക്ക് കപ്പലായ എംഎസ്സി ക്ലോഡ് ഗിറാര്‍ഡെറ്റ് വെള്ളിയാഴ്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തി. 24,116 കണ്ടെയ്നറുകൾ വഹിക്കാനുള്ള ശേഷിയുള്ള ഈ അള്‍ട്രാ ലാര്‍ജ് കണ്ടെയ്നര്‍ കപ്പലിന് 20,425 ടിഇയു പരിമിതിയുമുണ്ട്.
ഇത് ഇന്ത്യയ്ക്ക് മാത്രമല്ല, ദക്ഷിണേഷ്യന്‍ മേഖലയില്‍ എത്തുന്ന ഏറ്റവും വലിയ ടിഇയു ശേഷിയുള്ള കപ്പലാണ്. മലേഷ്യയില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ വിഴിഞ്ഞത്ത് കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്ത ശേഷം യാത്ര തുടരും. 399.9 മീറ്റര്‍ നീളവും 61.5 മീറ്റര്‍ വീതിയുമുള്ള ഈ കൂറ്റന്‍ കപ്പലിന്റെ വരവ് കേരളത്തിന്റെ ചരക്ക് നീക്കത്തിനുള്ള ശേഷി തെളിയിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കേരളത്തിനും ഇന്ത്യക്കുമുള്ള ഓണ സമ്മാനമായി വിഴിഞ്ഞം തുറമുഖത്ത് കപ്പലിനെ സ്വീകരിച്ചതായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ കരണ്‍ അദാനി ട്വീറ്റ് ചെയ്തു.
