ന്യൂഡൽഹി: ബിഹാറിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് കടത്താൻ ശ്രമിച്ച 163 കുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി. രഹസ്യവിവരത്തെ അടിസ്ഥാനപ്പെടുത്തി നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തായത്.
മധ്യപ്രദേശ്യിൽ ട്രെയിൻ എത്തിയപ്പോൾ നടത്തിയ പരിശോധനയിൽ S3, S4, S7 കോച്ചുകളിൽ കുട്ടികളെ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വലിയ സംഖ്യയിൽ കുട്ടികളെ കണ്ടെത്തിയതോടെ പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ മനുഷ്യക്കടത്ത് സംഘം വലയിലായി.
കുട്ടികളെ സുരക്ഷിതമായി ഷെൽറ്റർ ഹോമുകളിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
പ്രതികളുടെ മറ്റ് ബന്ധങ്ങളും പ്രവർത്തന രീതിയും ഉൾപ്പെടെ കൂടുതൽ അന്വേഷണം തുടരുകയാണ്. വിദേശ ബന്ധങ്ങൾ ഉണ്ടോയെന്ന കാര്യവും പരിശോധിച്ചുവരുന്നതായി പൊലീസ് വ്യക്തമാക്കി.
